ബുധനാഴ്‌ച, ഡിസംബർ 20, 2006


മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു


ഈ മരം വളര്‍ന്നു
വലുതാകും
അതില്‍ പഴങ്ങളുണ്ടാകും

കാക്കകള്‍ വരും
തേനീച്ചകള്‍ ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും

കാറ്റ് വരും മഴ വരും
വെയില്‍ വരും

ഓരോരോ രീതിയില്‍
പഴത്തിന്‍റെ രുചിയറിയും

മരം പിന്നെയും വളരും

കൈയ്യെത്താത്ത ദൂരത്തില്‍
കൊമ്പുകൾ വളരുമ്പോൾ
കുട്ടികള്‍
അതിനെയുപേക്ഷിച്ചു പോകും

പിന്നെ കരാറുകാര്‍ വരും
മരം വെട്ടുകാരം

പിന്നെയാണ് ആശേരി

കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും

ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

^2006

11 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

പിന്നെ ഓരോ തളിരിനും .. പൂവരും കായ്‌വരും .. വായിച്ചപ്പോള്‍ അതാ ഓര്‍ത്തതു...

Kalesh Kumar പറഞ്ഞു...

കലക്കി!

കലേഷ്

Unknown പറഞ്ഞു...

ഇതും കൊള്ളാം വിത്സണ്‍ ചേട്ടാ പക്ഷേ അലക്കാണ് എനിയ്ക്ക് കുറച്ച് കൂടി ഇഷ്ടമായത്. :-)

വിഷ്ണു പ്രസാദ് പറഞ്ഞു...

ഭോഗത്തിന്റെ വിവിധ മാപിനികള്‍ കൊണ്ട് അളക്കുകയും മുറിക്കുകയും പരുവപ്പെടുത്തുകയും ചെയ്യേണ്ടതെന്ന് സമൂഹം വിശ്വസിക്കുന്ന സ്ത്രീയെ കാത്തിരിക്കുന്ന കവി മരത്തിന്റെ ദയനീയജീവിതത്തിലൂടെ തന്റെ കാമുകിയെ തന്നെയാണ് കാണുന്നത്.കവി ഈ സമൂഹത്തില്‍ നിന്ന് വ്യത്യസ്ഥനല്ല.എങ്കിലും അയാളെ ഒരു കുറ്റബോധം മഥിക്കുന്നുണ്ട്.അതാതുകാലത്ത് അര്‍ഹതയുള്ള(കൈപ്പൊക്കമുള്ളവര്‍ ‍)വരെല്ലാം അവരവര്‍ക്കായവിധം അതിനെ ചൂഷണം ചെയ്യുന്നുണ്ട്.എങ്കിലും അതിന്റെ ആത്യന്തിക വിധിയില്‍ ഏവരും നിരാശരും നിസ്സഹായരുമാണ്.
എത്ര മനോഹരമായാണ് വിത്സണ്‍ ഈ കവിത എഴുതിയിരിക്കുന്നത്.അഭിനന്ദനങ്ങള്‍ ....
പലപ്പോഴും പറയാറുള്ള ഒരു സംഗതി ആവര്‍ത്തിക്കുന്നു.മനോഹരമായ ഈ കവിതയിലെ അക്ഷരത്തെറ്റുകള്‍ ഒന്ന് തിരുത്തൂ.

അഭയാര്‍ത്ഥി പറഞ്ഞു...

മരത്തണലില്‍ അവള്‍ക്കായ്‌ കാത്തിരിക്കുന്ന വില്‍സണെ,വില്‍സന്റെ കവിതയെ, ആലാപനത്തെ കേള്‍ക്കാനും,
ഇഷ്ടപ്പെടുന്നവരിലൊരാളായി ....

ഈ ബ്ലോഗുമരത്തിന്റെ, തണലുകളില്ലാത്ത
കാക്ക വിരുന്നു വിളിക്കാത്ത
ശാഖികളിലൊന്നില്‍ .....


ഒരു ആലാപനത്തിന്റെ അശരീരികള്‍ മുഴങ്ങുന്ന മനസ്സുമായി
ഒരു ഗന്ധര്‍വന്‍ കാത്തിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

2+3+3+2 = 10 വരി അധികം. അത് വെട്ടിയൊതുക്ക്.

അജ്ഞാതന്‍ പറഞ്ഞു...

ആരാണ്‍ ആ ഭാഗ്യവതി ?

അജ്ഞാതന്‍ പറഞ്ഞു...

പിന്നെയാണ്‍ ആശേരി

കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും

ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

kalakki

achu പറഞ്ഞു...

SARIKUM UR GEART ADHIKARIKAMAYI ETHINE ENGANE EXPLAIN CHEYYANAM ENNU ARIYILLA

Sureshkumar Punjhayil പറഞ്ഞു...

Illathakunna marangal...!

Manoharamaya varikal, Ashamsakal...!!!