വ്യാഴാഴ്‌ച, ജനുവരി 31, 2013


4.35 പി എം


എത്ര പരിശ്രമിച്ചിട്ടും മനസിൽ പതിയാത്ത ആ പെണ്ണിനെ ഓർത്ത് കൈഭോഗം ചെയ്ത് ചെയ്ത് നേരം പോയതിനാലാണു 4 മണിക്ക് ഓഫീസിലെത്തേണ്ട ഞാൻ 4.35 നു എത്തിയതെന്ന് വേണമെങ്കിൽ പറയാം

പക്ഷേ അതല്ല കാര്യം

പുതിയ ചന്ദ്രിക സോപ്പായതിനാൽ അതിൽ അലിഞ്ഞലിഞ്ഞ് കുളിച്ച് നേരം പോയതിനാലാണു 4 മണിക്ക് ഓഫീസിലെത്തേണ്ട ഞാൻ 4.35 നു എത്തിയതെന്ന് വേണമെങ്കിൽ പറയാം

പക്ഷേ അതല്ല കാര്യം

അതൊന്നുമല്ല കാര്യം. ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കാനിടയില്ലാത്ത നടന്ന സംഭവമാണു കാര്യം അത് തന്നെയാണു കാര്യംഅത് തന്നെയാണു കാര്യം അത് ഇങ്ങനെയാണു . അത് ഏകദേശം ഇങ്ങനെയാണു

എസി ഓൺ ചെയ്ത്, പാട്ടുച്ചത്തിൽ വച്ച്, എസി ഓഫാക്കി പാട്ടൽപ്പം കുറച്ച് വാച്ചിൽ നോക്കി പിന്നെയും എസി ഓൺ ചെയ്ത് പാട്ടുച്ചത്തിലാക്കി പിന്നെയും വാച്ചിൽ നോക്കി സൈലന്റായി അടിക്കുന്ന മൊബൈലിനെ പുച്ഛത്തിൽ നോക്കി പിന്നെയും എസി ഓണാക്കി ഓഫാക്കി പാട്ടുച്ചത്തിലാക്കി പാട്ടോഫ് ചെയ്ത് പോലീസിനു പിടിക്കാൻ പാകത്തിൽ വണ്ടിയെ ഓടിക്കവേ

അതാ ആ വളവും കഴിഞ്ഞ് ഒരു മരണവീട്. എല്ലാം ദിവസവും കാണുന്നതാണല്ലോ ഇന്നെന്ത് ഭംഗി നിന്നെക്കാണാൻ എന്ന ആ സിനിമപ്പാട്ട് പാടുവാൻ തോന്നുന്ന അത്രയും ക്യൂട്ടായ ഒരു വീട്. നിർത്തിയതല്ല കൂട്ടരേ നിന്ന് പോയതാണു. അത്രയ്ക്ക് തങ്കക്കുടം പോലൊരു മരണവീട് ഞാനിത് വരെ കണ്ടിട്ടില്ല. അപ്പനാണെ സത്യം കണ്ടിട്ടില്ല.

ഒരു മൂളിപ്പാട്ടുമായി കേറിച്ചെല്ലുമ്പോൾ പൂക്കളായ പൂക്കളൊക്കെ നോക്കി നോക്കി ചിരിക്കുന്നു. ഇത്രയും കാലം വേലിത്തലപ്പിൽ നിന്ന് പൊട്ടി പൊട്ടി ചിരിച്ചിട്ട് ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ ദുഷ്ടാ എന്ന മൂളിപ്പാട്ടുമായങ്ങനെ നോക്കി നോക്കി ചിരിക്കുന്നു. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന പാട്ടിനു ജീവൻ വച്ച പോലുണ്ട്. മരണവീട്ടിലെ പൂക്കളെ എന്ത് ഭംഗി നിന്നെക്കാണാൻ ( ഇവിടെ വ്യാകരണം തെറ്റിയതിൽ നിങ്ങളെപ്പോലെ എനിക്കും സങ്കടമില്ല ) എന്ത് ഭംഗി നിന്നെക്കാണാൻ

പൂക്കൾക്കിടയിൽ അത്ര ഭംഗിയുള്ള മരിച്ചയാൾ. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന പാട്ട് പാടിയെന്ന് പ്രത്യേകം പാടേണ്ടതില്ലല്ലോ. എന്ത് ഭംഗി നിന്നെക്കാണാൻ. എന്ന പാട്ടിന്റെ കോറസായിരുന്നു ആ വീട്. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ ഭാര്യ. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ മക്കൾ എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ അയൽക്കാർ എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ കൂട്ടുകാർ. എന്തിനു എന്ത് ഭംഗി നിന്നെ കാണാൻ എന്ന് മരിച്ചയാളുടെ അമ്മ

സത്യമായിട്ടും നിങ്ങൾ വിശ്വസിക്കില്ല. ആ നിമിഷത്തിൽ ഒരു പരിചയവും ഇല്ലാത്ത ഒരു മരിച്ചയാൾക്ക് ഉമ്മ കൊടുക്കണം എന്ന എന്റെ ചിരപുരാതനമായ ആ ആഗ്രഹം ആ ജീവിതാഭിലാഷം സർവ്വസീമകളും തെറ്റിച്ചു.

ഞാനയാൾക്ക് ഞാനയാൾക്ക് ഞാനയാൾക്ക് ഒരുമ്മ കൊടുത്തു.

കുടിയനായ അയാളുടെ അത്തറിൽ കലർന്ന മണം. പൂക്കൾ കലർന്ന മണം ചന്ദനത്തിരി കലർന്ന മണം. ഹോ ഞാനയാൾക്ക് ഒരുമ്മ കൊടുത്തു

കൂട്ടരേ, പരിചയമുള്ള മരിച്ചതോ അല്ലാത്തതോ ആയ ആളുകൾക്ക് കൊടുക്കും പോലെയല്ല. സത്യമായിട്ടും അല്ല. പരിചയമില്ലാത്ത മരിച്ചയാൾക്ക് കൊടുക്കുന്നത്. കൊടുത്തത് നന്നായോ കിട്ടിയത് നന്നായോ ഒന്നായോ എന്നിങ്ങനെയുള്ള ഗുലുമാലുകൾ ഒന്നുമില്ല. ഹോ എഴുതി കൊതി തീരില്ല

ഇത്രയും കാലം നീ എവിടെയായിരുന്നു എന്ന് ഒരു മുട്ടൻ തെറി കൂട്ടി അയാൾ കുടിച്ച മണവുമായി ചോദിച്ചത് മാത്രം ഓർമ്മയുണ്ട്

ഇപ്പോൾ 4.35 ഞാൻ ഓഫീസിൽ കയറുകയാണു. ഇന്ന് വൈകിയതിന്റെ കാരണം നിങ്ങൾക്കറിയാം .മരിച്ചയാൾക്കുമറിയാം

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

35 മിനിറ്റ് വൈകിയതും പോരാ, എക്സ്ക്യൂസുകള്‍ വാരി വിതറുന്നു അല്ലേ?

യൂ ആര്‍ ഫയേര്‍ഡ്.

സമയമാനസം പറഞ്ഞു...

അപരിചിതം പരിചിതം
തുടങ്ങിയ വിചാരങ്ങളെ
മായ്ച്ചു കളയുന്ന ....
ചോദ്യങ്ങള്‍ ......
ഉത്തരങ്ങള്‍