വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013


ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ

ഇന്ന് ഞാൻനാളെ നീയെന്ന ലോകപ്രശസ്തവാചകം സ്വന്തം 
കല്ല്യാണക്കുറിയിൽ അച്ചടിച്ചവന്റെ പേരു ആന്റപ്പൻഎന്നായിരുന്നു

ആന്റപ്പാആന്റപ്പാ ഇതെന്തിന്റെ കേടാണെന്ന് ചോദിച്ചവരൊക്കെ ശബ്ദം
തീരെയില്ലാത്ത ആ ചിരിയുടെ മറുപടികൊണ്ടു

അവനവന്റെജീവിതത്തിലൂടെ അല്ലാതെ ഒരു ഉദ്ധരണിയും 
ഉദ്ധരിക്കപ്പെടുന്നില്ല എന്നതായിരുന്നു  ആ ചിരിയുടെ മലയാളം

അത്ര ഇമ്പമില്ലെങ്കിലുംഇന്ന് ഞാൻ നാളെ നീയാന്റപ്പൻ എന്ന വിളിപ്പേരു
അന്ന് മുതൽ അവനു കിട്ടിയെന്നതും നേരു

ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പോർക്കും പോത്തും കഴിച്ചു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
കവറിൽ നല്ല നല്ല കാശുകൾ കൊടുത്തു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പെണ്ണിന്റെ കുറ്റവും കുറവും പറഞ്ഞു.
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
നീയെത്ര ഭാഗ്യവാൻ ഞാനെത്ര ഭാഗ്യവാൻഎന്ന പാട്ട് കുറച്ച് കൂടി 
ഉച്ചത്തിൽ വയ്ക്കാൻ മൈക്ക് സെറ്റുകാരനോട് പറഞ്ഞു

അതിനും മുൻപ്പള്ളിയിൽ വച്ച് ഒരു കുഞ്ഞ് കാര്യമുണ്ടായി.കുഴിവെട്ടുകാരനായ ആന്റപ്പനെ കണ്ടപാടെ കല്ല്യാണം മറന്ന കപ്യാർ ആരാ മരിച്ചതെന്ന്പോലും ചോദിക്കാതെ ആരെങ്കിലും മരിക്കുമ്പോൾ മാത്രം അടിക്കുന്ന താളത്തിൽ പള്ളിമണിയടിച്ചു.അത് കേട്ട വന്ന വല്ല്യച്ചൻ ഓടിയോടി വന്ന് മരിച്ചവർക്കുള്ള ചെറിയ ഒപ്പീസിന്റെബുക്കെടുത്ത് മഴപെയ്യുമ്പോൾ വയലുകളിൽ വിത്തുകൾ പൊട്ടി മുളയ്ക്കുന്നു എന്ന പാട്ട് പാടി.അത് കേട്ട് ക്വയറിലെ പെൺകുട്ടികൾ കാഹളനാദം കേൾക്കുമ്പോൾ മ്യതരിൽ ജീവനുദിക്കുന്നുഎന്ന് ബാക്കിയും പാടി അഗാധത്തിൽ നിന്ന് കർത്താവേ നിന്നെ ഞാൻ വിളിക്കുന്നു എന്ന ഗദ്യഭാഗത്തിലേക്ക്പോയി. അത് കണ്ട് കുർബ്ബാനക്ക് കൂടുന്ന ചെക്കൻ മരിച്ചവർക്ക് കത്തിക്കുന്നമെഴുതിരിയും ചന്ദനത്തിരിയും കത്തിച്ചു. (ഇത് വരെ ശരിക്ക് മരിക്കാത്തനീയെന്നെ ഇന്ന് രാത്രി കൊല്ലില്ലേയെന്ന കല്ല്യാണപ്പെണ്ണിന്റെ കുസ്യതിയും അതിനിടക്ക്ഇന്ന് ഞാൻ നാളെ നീയാന്റപ്പന്റെ ചെവിയിലുണ്ടായി) ഏതോ മരിച്ച വീട്ടിൽറീത്തായിപ്പോകേണ്ട പൂക്കളാണു നെഞ്ചിൽ മാലയായി കിടക്കുന്നതെന്ന് അറിയാമായിരുന്ന ഇന്ന്ഞാൻ നാളെ നീയാന്റപ്പൻ ശബ്ദമില്ലാത്ത പ്രശസ്തമായ ആ ചിരി ചിരിച്ചു

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കല്യാണവും ഒരു മരണമോ.....??????
ആയിരിയ്ക്കും അല്ലേ...:)

Unknown പറഞ്ഞു...

കീഴൂര്‍ കവിതകളുടെ ചന്തവും ഹാസ്യവും ഒരുപോലുള്ള കവിത