ചൊവ്വാഴ്ച, ഏപ്രിൽ 04, 2017


കിടപ്പാടം


പാടത്തിന്റെ തീരത്ത്
വീട് വയ്ക്കണമെന്നായിരുന്നു


ഞാറു പോൽ
മുളയ്ക്കുന്നവക്കൊക്കെയും
മകളുടെ
പേരിടണമെന്നായിരുന്നു


കതിരിട്ട മക്കൾക്കൊപ്പം
മലർന്ന് കിടന്ന്
നിലാവ് കുടിക്കണമെന്നായിരുന്നു


കളകളേയും കാക്കകളേയും
കവിത തളിച്ച്
ഓടിക്കണമെന്നായിരുന്നു


എന്നിട്ടാണ്
വിതയും കതിരും 
കൊയ്ത്തും മെതിയുമില്ലാത്ത
കണ്ടത്തിൽ


ആറടിയുടെ
കിടപ്പാടവും നോക്കി
കമിഴ്ന്നു കിടക്കുന്നത്


ചിരിച്ച് ചിരിച്ചല്ലാതെ
കരഞ്ഞ് കരഞ്ഞ് കൊണ്ടും
മണ്ണ് കപ്പാമോ




മാർച്ച്‌. 25 .2017
കുഴൂർ

1 അഭിപ്രായം:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

ജീവിതത്തെ ഇത്ര കയ്പ്പാക്കി കുടിക്കരുത്, ബ്രോ!!!