ബുധനാഴ്‌ച, മാർച്ച് 07, 2007


രണ്ടു കവിതകള്‍

മറിയമാര്‍ പലവിധം

മുന്തിരിത്തോട്ടത്തില്
‍ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട്‌ പറഞ്ഞു

നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു

മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.


മേരി

സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍

അവള്‍ക്കിപ്പോള്
‍പാളമാണഭയം.

^ 1997

10 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

“നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു“

അന്താരാഷ്ട്ര വനിതാദിനത്തില്‍
എല്ലാ മറിയമാര്‍ക്കും
2 കവിതകള്‍

ഒരു ആണ്‍പന്നിയുടെ വക

kalesh പറഞ്ഞു...

വില്‍‌സാ,
നമിച്ചു!

G.MANU പറഞ്ഞു...

ENNA KAVITHA ENTE MASHE.........GREAT GREAT

blesson പറഞ്ഞു...

തരിഛിരുന്നു പോയി

Kumar Neelakandan © (Kumar NM) പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് വില്‍‌സാ..

തികച്ചും പുതുമ.

വേണു venu പറഞ്ഞു...

കുഴൂരേ....വാ...വാ...ക്യാ ബാതു് ഹൈ.
പിന്നെ...
പ്രപന്ധ
അതൊന്നു തിരുത്തിയേക്കൂ.അതില്‍ അക്ഷര പിശാചിരിക്കുന്നു.പ്രബന്ധം അല്ലേ ശരി.:)

Unknown പറഞ്ഞു...

കിടിലം!

അജ്ഞാതന്‍ പറഞ്ഞു...

അമ്മേടെ മുഖം തന്നെയായിരുന്നു അവള്‍ക്കെങ്കില് ഒരുപക്ഷെ ആ പന്നി ഒഴിഞ്ഞു മാറില്ല്യായിരുന്നൂ?

ഈ രണ്ട് മറിയങ്ങളില്‍ ഒന്നെങ്കിലുമാവാണ്ടെ വയ്യല്ലോ ല്ലെ.

രണ്ടാമത്തെ കവിത വായിച്ചപ്പോ എനിക്ക് അന്നയെ ആണ് ഓര്‍മ്മ വന്നത്.

നന്നായിണ്ട് വിത്സന്‍.

അജ്ഞാതന്‍ പറഞ്ഞു...

അവള്‍ക്കിപ്പോള്
‍പാളമാണഭയം.



പാളത്തില്‍ അഭയം???അവളിലൂടെ കുതിച്ചും കിതച്ചും പാഞ്ഞുപോവാന്‍ ഇനിയുമെത്ര തീവണ്ടികള്‍ വരാനിരിക്കുന്നു. എവിടെയാണവള്‍ക്കഭയം???

Kuzhur Wilson പറഞ്ഞു...

"കുഴൂരേ....വാ...വാ...ക്യാ ബാതു് ഹൈ.
പിന്നെ...
പ്രപന്ധ
അതൊന്നു തിരുത്തിയേക്കൂ.അതില്‍ അക്ഷര പിശാചിരിക്കുന്നു.പ്രബന്ധം അല്ലേ ശരി.:) "
വേണു. തിരുത്തി.