അപ്പോഴെല്ലാം
അപ്പോഴെല്ലാം
പുറത്ത് ഏതോ പരസ്യത്തിന്റെ ശിങ്കാരിമേളം കൊഴുക്കുന്നു
നമ്മെ കാണാൻ വരിവരിയായി മധുരനാരങ്ങകളുമായി വരുന്നു.
Labels: കവിത, കുഴൂർ, കൂടാളി, നിനക്ക് മാത്രമായുള്ള ചുംബനങ്ങൾ, പ്രണയ കവിതകള്‍, സൈകതം
Labels: ഉറക്കം ഒരു കന്യാസ്ത്രീ, കുഴൂർ, പ്രണയ കവിതകള്‍
പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ
ആത്മാവില്ലാത്ത രാത്രിയാണിത്
അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില്‍ പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി
പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്
ഒരിക്കല്‍ ഒരു സന്ധ്യയുടെ രാത്രിയില്‍
ശ്വാസനിച്ചോശ്വാസങ്ങള് മുറുകിയാറെ
നമുക്കെവിടെയെങ്കിലും പോകാമെന്ന്
ഒരശരീരിയുണ്ടായി
നീയാണോ അത് പറഞ്ഞത്
വിശ്വസിക്കാനാവാത്തതൊക്കെയും,
വിശ്വസിക്കാത്തതൊക്കെയും ദൈവത്തിന്
അശരീരിക്ക്
ദൈവം അവിശ്വാസികളുടേതാണ്
സ്നേഹമേ, പിശാചേ
നിന്റെയാട്ടിന്കുട്ടികള് അമ്മ സത്യമായിട്ടും
വിശ്വാസികളാണ്, നീ നിന്റെ ഉള്ളു പോലെത്തന്നെ
അവരുടെ ഉള്ളും കണ്ടിട്ടില്ല
അന്ധമായ വിശ്വാസികളാണ് നിന്റെ
വിശ്വാസികള്‍
അവരെ നീ ശത്രുവിന് വിട്ട്കൊടുക്ക്
നരകമെന്തെന്ന് ദൈവം അവര്‍ക്ക് കാണിച്ച് കൊടുക്കും
ഡ്യൂപ്ലിക്കേറ്റ് നരകമേ, നിന്റെ നരകം എന്ത് നരകം ?
അത് സ്വര്‍ഗ്ഗത്തിന്റെ ബ്ലൈന്റ് കോപ്പി
ഏത് വേഷത്തിലും ഏത് രീതിയിലും
അവതരിക്കാന്‍ കഴിവുള്ള മായാമയനേ
സ്നേഹമേ, ജാലവിദ്യക്കാരാ
ഈ രാത്രിയെനിക്ക് സുഖമായുറങ്ങാം
അവിടെയൊരാള് പനിപിടിച്ച് കിടപ്പാണ്
സുമംഗലിയെങ്കിലും,
നിന്റെ കണ്കെട്ടിലൂടെ കന്യകാ ചര്‍മ്മം
തിരിച്ച് കിട്ടിയ
ആ വിശുദ്ധ ശരീരത്തില്‍
ഇന്നാരും തൊടുകയില്ല
(കെട്ടു വള്ളി കളയല്ലേ
ഒടുക്കത്തെ വായനക്കാരാ)
പാപിയും മ്ലേച്ഛനുമായ ജാരപ്രഭുവേ
നീ വിചാരിക്കുന്നതെന്ത് ? എഴുതുന്നതെന്ത് ?
പൊറുക്കല്ലേ
ഒരു രാത്രിയില്‍
പിടിച്ച്കെട്ടാനാകാതെ
ശരീരത്തിന്റെയും മനസ്സിന്റെയും
കുതിരകള്‍ പാഞ്ഞ ഏതോ യാമത്തില്‍
ഞാനൊരു പുരുഷനെ കാമിച്ചിട്ടുണ്ട്
ആ വിശുദ്ധ ശരീരത്തില്‍
പ്രവേശനമുള്ള പുരുഷഭാഗ്യത്തെ
മുഴുവനായി, അത്ര ഉത്ക്കടമായി
പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
ഇരുതലകളുള്ള ഒരാട്ടിന്‍ കുട്ടിയെ ചുടുന്നത്
ആത്മാക്കളുടെ നിലവിളിയാണോ പ്രണയമേ
നിന്റെയുന്മാദ കാഹളം
സ്നേഹമേ, പ്രണയമേ
കല്‍പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്‍
പാറക്കെട്ടുകള്‍ക്കിടയില്‍
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍
ചിത്രപ്പണികള്‍ ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ
നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ
Labels: കവിത, ജീവിതം, പ്രണയ കവിതകള്‍, രതി
വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു
കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്
ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ
മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന് ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ
നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ
എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്
നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല
ശരിക്കും
എത്ര നീയുണ്ട്
Labels: പ്രണയ കവിതകള്‍
“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”
- എ.അയ്യപ്പന് -
കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു
അത്ര മാത്രം
^2000
Labels: പ്രണയ കവിതകള്‍
ഉമ്മയുടെ കാര്യത്തില്‍
ക്രിസ്തുവോ,
ഗാന്ധി പോലുമോ അല്ല
അങ്കമാലി കുന്നിലെയോ
ഫോര്ട്ടുകൊച്ചിയിലെയും
കൊടകര ഹൈവേയിലെയും
ക്വട്ടേഷന്‍ പിള്ളാരെപ്പോലെയൊ...
ഒരു ചെകിടത്തു തന്നാല്‍
നക്ഷത്രം കാണുന്ന തരത്തില്‍
പതിനായിരമായി
മടക്കിക്കൊടുക്കും
ഇതൊരു
പരസ്യവാചകമല്ല
അമ്മയും നീയും
വായിക്കാന്‍ ആരും
പരസ്യം കൊടുക്കാറുമില്ല
^2007
Labels: പ്രണയ കവിതകള്‍
എന്റെ ഓമനേ
ജീവിതകാലം മുഴുവന്‍
ഞാന്‍ നിന്നെ വരക്കാന്‍
ശ്രമിക്കുകയായിരുന്നു
എത്രയോ തവണ ഞാന്‍
നിന്റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു
തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി
എന്റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ
ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്‍
സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്‍
വെളിച്ചത്തിന്റെ പ്രക്യതമനുസരിച്ചു
വികാരത്തിന്റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്
എന്നാലോ എന്റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ
എന്റെ ഓമനേ (അറബ് കവിത)
ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്ത്സന്
Labels: പ്രണയ കവിതകള്‍
ഉറങ്ങില്ല നിശ്ചയം
നീ വരും വരെ
എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം
ഉണരില്ല നിശ്ചയം
നീ വരും വരെ
^ 1998, 2007
Labels: പ്രണയ കവിതകള്‍
എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ
നിനക്ക് ഞാനെങ്കിലുമുണ്ട്
എനിക്കോ
എനിക്ക് നീയെങ്കിലുമുണ്ട്....
കാതോര്‍ത്തു... ഇല്ല.
എനിക്ക് എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)
നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ
ഓരോയിടങ്ങളിലും മരിച്ച് മരിച്ക്
വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..
ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ
ആകെയുള്ള വിഷമം
ഇതെഴുതുമ്പോള്‍ നീ
വായിക്കുന്നില്ലല്ലോയെന്നാണു
വായിച്ച്
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്‍
ചിലപ്പോള്‍ മരിച്ചു പോലും പോയിക്കാണും
^ 2007
Labels: പ്രണയ കവിതകള്‍